ഇടുക്കി.നാടിനെ നടുക്കി ഇടുക്കി തൂക്കുപാലത്തെ കൊലപാതകം. ഇന്നലെ വൈകിട്ട് 7 മണിക്കാണ് ഓട്ടോറിക്ഷ ഡ്രൈവറായ തൂക്കുപാലം അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രനെ ബന്ധുവായ അനൂപ് വിശ്വനാഥൻ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക് പിന്നിലെന്നാണ് വിവരം. കൊലയ്ക്ക് മുമ്പ് രതീഷിനെതിരെ അനൂപ് ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിരുന്നു.
ഗുരുതരമായി പരുക്കേറ്റ രതീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന സനല്‍, സഞ്ജു എന്നിവര്‍ക്കും കുത്തേറ്റു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


































