തിരുവനന്തപുരം. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സ്മാർ നടത്തിയ സമരം വിജയം കണ്ടു. ആശുപത്രി മാനേജ്മെൻ്റുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയാണ് അവസാനം ഫലംകണ്ടത്..
നഴ്സ്മാരുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതായി ആശുപത്രി മാനേജ്മെൻറ് ഉറപ്പ് നൽകി
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രധാന ആവശ്യമായി ഉന്നയിച്ചത് .
തിരുവനന്തപുരത്തെ എസ് കെ, അനന്തപുരി ആശുപത്രികളിൽ ഇനി നഴ്സ്മാർക്ക് അടിസ്ഥാന ശമ്പളം 40000 രൂപ ലഭിക്കും.
ഇതോടുകൂടി കടുത്ത സമരം അടക്കമുള്ള തുടർ നടപടികളിൽ നിന്ന് തിരുവനന്തപുരത്തെ നഴ്സമാർ പിന്മാറും നാളെ മുതൽ സന്തോഷത്തോടെ ജോലി ചെയ്യാനെത്തുമെന്ന് യു എൻ എ യുടെ തിരുവനന്തപുരം പ്രതിനിധികൾ അറിയിച്ചു
നാളെ മുതല്‍ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെയാണ്
ഒരു വിഭാഗം ആശുപത്രി മാനേജ്‌മെന്റുകളുമായി യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ സമവായത്തിലെത്തിയത്.
അതേ സമയം മറ്റ് ജില്ലകളിൽ പ്രതിഷേധം തുടരുകയാണ് പല ചർച്ചകൾ നടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്ത മാനേജ്‌മെൻ്റുകൾക്ക് നേരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പല ആശുപത്രികളിലും അത്യാഹിതവിഭാഗങ്ങൾ പോലും സ്തംഭിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ നാളെ മുതൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്ന് യു എൻ എ ഭാരവാഹികൾ അറിയിച്ചു.































