തിരുവനന്തപുരം. തിരുവനന്തപുരത്ത് CPIM ന് നേതൃദാരിദ്രമെന്ന് എം വി ഗോവിന്ദൻ. 10 സിറ്റിംഗ് MLA മാരെയും മത്സരിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്. പകരം വെക്കാൻ മികളുള്ളവരില്ല
ജില്ല കമ്മിറ്റി യോഗത്തിലാണ് എം വി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് പറഞ്ഞത്
CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് കരമന ഹരി. ലോക്സഭയിലേക്ക് മത്സരിക്കാനും നിയമസഭയിലേക്ക് മത്സരിക്കാനും വി ജോയ് പോകുമ്പോൾ താത്ക്കാലിക ജില്ല സെക്രട്ടറിമാരെ വെക്കുന്നത് എന്തിന്
സ്ഥിരം സെക്രട്ടറിയായി എ എ റഹീമിനെ നിയമിക്കണമെന്ന് ആവശ്യം. കോർപ്പറേഷനിലേക്ക് ഏരിയാ സെക്രട്ടറിമാർ മത്സരിച്ചപ്പോൾ പകരം സെക്രട്ടറിമാരെ നിയമിച്ച മാതൃക തുടരാൻ മടിയെന്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്
മുസ്ലിം സ്ഥാനാർത്ഥികളില്ല. റഹീം സ്ഥിരം സെക്രട്ടറിയാകുമ്പോൾ ആ പ്രശ്നം പരിഹരിക്കാം
ഹരിയുടെ പരാമർശം അപക്വമെന്ന് പറഞ്ഞ് എംവി ഗോവിന്ദൻ തിരുത്തി. മതവും ജാതിയും നോക്കിയല്ല റഹീമിനെ വെച്ചതെന്ന് എം വി ഗോവിന്ദൻ. മത്സരിക്കാത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ടി എൻ സീമയും റഹീമും മാത്രമേയുള്ളൂ. അതുകൊണ്ടാണ് റഹീമിനെ തിരഞ്ഞെടുത്തതെന്നും വിശദീകരിച്ചു


































