പത്തനംതിട്ട. കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന
മന്ത്രി വീണാ ജോർജ് പൊതുപരിപാടിയിൽ പങ്കെടുത്തു. പത്തനംതിട്ടയിലെ പരിപാടിയുടെ റീലിൽ, പുറത്തിറങ്ങി എന്ന തലക്കെട്ടോടെ ആണ് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.
അതേസമയം ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
നെക്ക് കോളർ ധരിച്ചു മാസ്സ് ബിജിഎം ഓടെ ആണ് ആരോഗ്യ മന്ത്രി തന്റെ വരവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.കൂടെ പുറത്തിറങ്ങി എന്ന തലകെട്ടും.
കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ആദ്യമായിട്ടാണ് വീണ ജോർജ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ മന്ത്രി ആരോപിച്ചു.
ആരോഗ്യ മന്ത്രി ഓൺലൈൻ ആയി പങ്കെടുത്ത തുറവൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനത്തിൽ സിപിഎം കോൺഗ്രസ് സംഘർഷമുണ്ടായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ രാജേന്ദ്രന്
സംഘർഷത്തിൽ പരിക്കേറ്റു.
അതിനിടെ, മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും.

































