തിരുവനന്തപുരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ്. ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്. പ്രസവ ശസ്ത്രക്രിയ നടത്തുന്നതിൽ കാലതാമസമുണ്ടായി സൂചന. ശസ്ത്രക്രിയ ചെയ്യാൻ നേരത്തെ തീരുമാനമെടുക്കാമായിരുന്നു എന്നും റിപ്പോർട്ട്. കുട്ടിക്ക് വളർച്ച കുറഞ്ഞത് സങ്കീർണത കൂട്ടി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടി. മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ കെജിഎംഒഎ പ്രതിഷേധത്തിലാണ്
































