കൊച്ചി.ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ട് രാത്രിയാണ് പൂർത്തിയായത്. ഇന്ന് നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും ഇഡിയുടെ തുടർനീക്കം. സ്വർണപ്പാളികൾ അറ്റകുറ്റപണികൾക്ക് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ഉത്തരവിറക്കിയത് ജയശ്രീയാണ്.
സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയതും ദുരൂഹമായ കൈമാറ്റവും ജയശ്രീയുടെ അറിവോടെയെന്നാണ് ഇഡിയുടെ നിഗമനം. ഗൂഢാലോചനയില്‍ പങ്കുളളത് കൊണ്ടാണ് സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയിട്ടും ജയശ്രീ തിരുത്താതിരുന്നതെന്ന് ഇഡി സംശയിക്കുന്നു.
ഗൂഢാലോചനയിൽ പങ്കാളികളായവരെ കണ്ടെത്തുക ഒപ്പം സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. കേസില്‍ ജയശ്രീ നിര്‍ണായക കാണിയെന്നാണ് ഇഡിയുടെ നിഗമനം. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയാണ് ജയശ്രീ.


































