Home News Breaking News വീടുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വയോധികയില്‍നിന്നും കൈക്കൂലി, റവന്യൂ ഇന്‍സ്പെക്ടര്‍ പിടിയില്‍

വീടുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വയോധികയില്‍നിന്നും കൈക്കൂലി, റവന്യൂ ഇന്‍സ്പെക്ടര്‍ പിടിയില്‍

Advertisement

കൊച്ചി.മകളുടെയും മരുമകന്റേയും പേരിൽ മരട് മുനിസിപ്പാലിറ്റിയില്‍ വാങ്ങിയ രണ്ട് വീടുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്കുന്നതിന് 3,000/- രൂപ കൈക്കൂലി വാങ്ങിയ എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ സൈജു.എ.ജി യെ വിജിലൻസ്കൈയ്യോടെ പിടികൂടി.

എറണാകുളം ചമ്പക്കര സ്വദേശിയായ പരാതിക്കാരിയുടെ വിദേശത്ത് ജോലി ചെയ്തുവരുന്ന മകളുടേയും മരുമകൻറേയും പേരിൽ മരട് മുനിസിപ്പാലിറ്റി വാങ്ങിയ രണ്ട് വീടുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 03.01.2026 തീയതി മരട് മുനിസിപ്പാലിറ്റിയിൽ അക്ഷയ വഴി 1,200/- രൂപ ഫീസ് അടച്ച് അപേക്ഷകൾ നൽകിയിരുന്നു. തുടർന്ന് റവന്യൂ ഇൻസ്പെക്ടറായ സൈജു നേരിട്ട് വന്ന് രണ്ട് വീടുകളുടെയും സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയ്ക്ക് ശേഷവും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. സൈജുവിനെ നേരിൽ കണ്ട് തിരക്കിയപ്പോൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 5000 രൂപ വേണമെന്നും ആദ്യ ഗഡുവായി 2,000/- രൂപ സൈജു നിർബന്ധിച്ച് വാങ്ങിയെടുക്കുകയും ചെയ്തു. പണം കൈപ്പറ്റിയ സൈജു ഈ തുകയ്ക്ക് ഒരു വീടിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മാത്രമേ നൽകൂ എന്നും, രണ്ടാമത്തെ വീടിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വേണമെങ്കിൽ വീണ്ടും അക്ഷയ വഴി അപേക്ഷിക്കണമെന്നും, പഴയ അപേക്ഷ

അക്ഷയിലേയ്ക്ക് റീ-ഡയറക്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പരാതിക്കാരിയെ തിരികെ അയച്ചു. തുടർന്ന് പരാതിക്കാരി വീണ്ടും അക്ഷയ വഴി അപേക്ഷ നല്കിയതിന് ശേഷം ഇന്നലെ (06.02.2026) റവന്യൂ ഇൻസ്പെക്ടറായ സൈജുവിനെ നേരിൽ കണ്ടപ്പോൾ ബാക്കി തുകയായ 3,000/- രൂപയുമായി ഇന്ന് (07.02.2026) വരാൻ പറഞ്ഞു. എന്നാൽ നിയമപരമായി ലഭിക്കേണ്ട സർക്കാർ സേവനം കൈക്കൂലി നൽകി നേടിയെടുക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം വിജിലൻസ് എറണാകുളം യണിറ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു . ഇന്ന് (07.02.2026) ഉച്ചക്ക് 12.50 മണിക്ക് പരാതിക്കാരിയിൽ നിന്നും 3,000/- രൂപ കൈക്കൂലി വാങ്ങിയ എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ സൈജു.എ.ജിയെ മുനിസിപ്പാലിറ്റി ഓഫീസിനുള്ളിൽ വച്ച് വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ -ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here