മലപ്പുറം. കേന്ദ്ര ബജറ്റിൽ കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ.പ്രഖ്യാപനം ഇല്ലാത്തത് ആശങ്കയുണ്ടാക്കുന്നില്ലെന്നും നാളെ തന്നെ ഓഫീസ് തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ഇ ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് LDF നേതാക്കൾ കുറ്റപ്പെടുത്തി.
DPR തയ്യാറാക്കാൻ DMRC തന്നെ ചുമതലപ്പെടുത്തിയെന്ന ഇ.ശ്രീധരന്റെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് അതിവേഗ റെയിലിനെ പറ്റിയുള്ള ചർച്ച കേരളത്തിൽ വീണ്ടും സജീവമായത്. ഇ.ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ RRTS ന് തത്വത്തിൽ അംഗീകാരം നൽകി സംസ്ഥാന സർക്കാർ മറ്റൊരു ആശയവും മുന്നോട്ട് വെച്ചു. ചർച്ചകൾ പുരോഗമിക്കുന്നതിനിടേയുള്ള കേന്ദ്ര ബജറ്റിൽ അതിവേഗ റെയിലിന്റെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന ചർച്ചകളുമുണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് ഇ.ശ്രീധരൻ. ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ പാതയിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലേത്. നാളെ തന്നെ പൊന്നാനിയിൽ ഓഫീസ് തുറക്കും. ജീവനക്കാരെ നിയമിച്ചു. തനിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉണ്ടെന്നും ഇ. ശ്രീധരൻ.
ബജറ്റിനെതിരെ LDF നേതാക്കൾ രംഗത്ത് എത്തി.ബിജെപി കേരളത്തെ കബളിപ്പിക്കുകയാണെന്നും രണ്ട് കേന്ദ്ര മന്ത്രിമാരെ കൊണ്ട് കേരളത്ത്തിനു ഗുണം ഇല്ലെന്നും നേതാക്കൾ.ആരോപണങ്ങൾ ശക്തമാകുമ്പോഴും അതിവേഗ റെയിൽ പാത നടപ്പിലാവുമെന്ന് ഇ.ശ്രീധരൻ ഉറപ്പിച്ചു പറയുന്നു.




























