തിരുനാവായ. മന്ത്ര-ശംഖധ്വനികളാൽ മുഖരിതമായി തിരുനാവായയിൽ നിളാതീരം.കേരളത്തിന്റെ കുംഭമേളയെന്ന് അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായ നിളാ ആരതി ഭക്തി സാന്ദ്രമാണ്.ലക്ഷക്കണക്കിന് ആളുകളാണ് നിളാ ആരതിയുടെ ഭാഗമായത്.
ഭാരതപ്പുഴയുടെ തീരത്ത് ശംഖനാദം മുഴങ്ങി. പിന്നാലെ ഡമരുവും- മണിനാദവും. മന്ത്രധ്വനികളിൽ മുഴുകി ഭക്തജനങ്ങൾ.
കാശിയിലെ ദശാശ്വമേധ ഘാട്ടിൽ ഗംഗ ആരതി ചെയ്യുന്ന പണ്ഡിറ്റുകളാണ് നിള ആരതിയും നിർവഹിക്കുന്നത്. പല തട്ടുകളുള്ള വിളക്കുകള്‍ ഉപയോഗിച്ചാണ് ആരതി.ഹോൾഡ് – നിള ആരതി വിത്ത് ആമ്പിയൻസ്.
ത്രിമൂർത്തി സംഗമ ഭൂമിയായ തിരുനാവായയിൽ നിള ഗംഗാനദിയാണെന്നും വിശ്വാസമുണ്ട്.
” ഈ സമയത്ത് നിള ഗംഗ തന്നെയാണ് എന്നാണ് പൗരാണികമായ ഋഷി വചനം, പണ്ഡിതര്‍ പറയുന്നു. -ഗംഗയെ ആരാധിക്കുന്ന, നിളയെ ആരാധിക്കുന്ന തീർത്ഥ പൂജ നടന്നിരുന്നു, തീർത്ഥത്തിലാണ് ദേവതകൾ സ്ഥിതി ചെയ്യുന്നത് “ഏഴു പണ്ഡിറ്റുകളാണ് നിളാ ആരതി ചെയ്യുന്നത്.മൂന്ന് പേര്‍ ഡമരു കൊട്ടും. രണ്ട് പേർ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.ഹരിദ്വാർ , ഋഷികേശ് , വാരണാസിയെന്ന പോലെ തിരുനാവായയും.
ഫെബ്രുവരി 3 വരെ വൈകിട്ട് 6.45ഓടെ ഭാരതപ്പുഴയുടെ തീരത്ത് നിളാ ആരതി നടക്കും.





























