പാലക്കാട്. നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും.
2025 ജനുവരി 27 നായിരുന്നു പ്രതി ചെന്താമര അയൽക്കാരായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. എന്നാൽ ഇന്നും ആ നടുക്കത്തിൽ നിന്നു മാറാതെ ഭയന്നു കഴിയുകയാണ് സുധാകരന്റെ മക്കളും കുടുംബവും
കൊലപാതകം നടന്ന ശേഷം സർക്കാർ മക്കൾക്ക് ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിന്റെ പ്രാഥമിക നടപടികൾ പോലും ഇന്നും ആരംഭിച്ചിട്ടില്ല.
സാമ്പത്തിക സഹായത്തിന്റെ ആദ്യ ഘഡു പോലും ഒരു വർഷമായിട്ടും നൽകിയിട്ടില്ല.
കേസിൻ്റെ 60 ആം ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉള്ളത് . 30 ലേറെ ശാസ്ത്രീയ തെളിവുകൾക്ക് പുറമെ ലക്ഷ്‌മിയെ വെട്ടിക്കൊല്ലുന്നത് കണ്ട ദൃക്ഷസാക്ഷിയുടെ മൊഴിയും നിർണായകമാണ്. വിചാരണ നടപടികൾ അടുത്തമാസം 25നു ആരംഭിക്കും.




























