25.5 C
Kollam
Saturday 28th February, 2026 | 01:42:19 AM
Home News Breaking News ശബരിമല സ്വർണ്ണകൊള്ള, ദേവസ്വം ബോർഡിനെതിരെ വീണ്ടും വിമർശനവുമായി ഹൈകോടതി

ശബരിമല സ്വർണ്ണകൊള്ള, ദേവസ്വം ബോർഡിനെതിരെ വീണ്ടും വിമർശനവുമായി ഹൈകോടതി

Advertisement

കൊച്ചി.ശബരിമല സ്വർണ്ണകൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ വീണ്ടും വിമർശനവുമായി ഹൈകോടതി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിക്കാനeണെങ്കിൽ ദേവസ്വം ബോർഡിന്റെ ആവശ്യം എന്താണെന്ന് കോടതി ചോദിച്ചു. എസ്ഐടിയുടെ ചില നടപടികളെയും ഹൈക്കോടതി അതി രൂക്ഷമായി വിമർശിച്ചു.

സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ
എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടയിൽ ആയിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. ആരുമല്ലാത്ത ഉണ്ണികൃഷ്ണൻ പറ്റി ശബരിമലയിൽ സർവ്വവ്യാപിയായി. എല്ലാം പോറ്റിയെ ഏല്പിക്കാനാണ് എങ്കിൽ ബോർഡ് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചില അറസ്റ്റുകൾ വൈകുന്നതിൽ SIT യെയും വിമർശിച്ചു.

ശബരിമലയിൽ ഇതുവരെ 1.40 കോടി രൂപ നൽകിയിട്ടുണ്ട്. ആ താൻ എന്തിനാണ് സ്വർണ്ണ കൊള്ള അടിക്കുന്നത്. സാക്ഷിയാക്കേണ്ട തന്നെ SIT പ്രതിച്ചേർത്തത് എന്ന് ഗോവർദ്ധൻ പറഞ്ഞു. സ്വർണ്ണം പാളിക്ക് പകരം ചെമ്പുപാളി എന്ന് എഴുതിയത് മനഃപൂർവം അല്ലെന്നായിരുന്നു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വാദം. 82 ദിവസമായി ജയിൽ കിടക്കാൻ തുടങ്ങിയിട്ട് അറിയിച്ചു. പ്രതികളുടെ മൂന്നുപേരുടെ ജാമ്യ ഹർജിയും എസ്ഐടി എതിർത്തു.

ദേവസ്വം ബോർഡിന്റെ സ്വത്തുക്കൾ അനധികൃതമായി കൈക്കലാക്കുന്നത് തടയാൻ
പ്രത്യേക നിയമനിർമ്മാണം സാധ്യമാണോ എന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വാക്കാൽ ചോദിച്ചു.

Advertisement