ഇടുക്കി. മകൻ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചെന്ന പേരിൽ സിപിഐഎം നിയന്ത്രണത്തിനുള്ള ബാങ്കിൽ നിന്ന് ജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി. അഞ്ച് വർഷമായി ഇടുക്കി കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ താൽകാകലിക സ്വീപ്പർ ജോലി ചെയ്തിരുന്നു നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിസ ഷിയാസിന്റെ 16 വയസ്സുള്ള മകൻ തൊടുപുഴ നഗരസഭയിലേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിഷ്ണു കോട്ടപ്പുറത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു. വിഷ്ണു ജയിച്ചതോടെ ബാങ്ക് ഭരണസമിതി പ്രതികാര നടപടി സ്വീകരിച്ചു എന്നാണ് ആരോപണം. ജോലിയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടതോടെ നിസ സിപിഐഎം നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന് പ്രാദേശിക പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതും നടപടിക്ക് കാരണമായി. ഭർത്താവ് മരിച്ച നിസയുടെ ഉപജീവന മാർഗമായിരുന്നു ബാങ്കിലെ ജോലി. 5000 രൂപ മാത്രമായിരുന്നു മാസ ശമ്പളം. അതേ സമയം ജോലി തൃപ്തികരമല്ലാത്തതിനാൽ മറ്റൊരാളെ നിയമിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതിനാലാണ് നടപടിയെന്നാണ് ഭരണസമിതിയുടെ വിശദീകരണം.
Home News Breaking News മകൻ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചെന്ന പേരിൽ സിപിഐഎം നിയന്ത്രണത്തിനുള്ള ബാങ്കിൽ നിന്ന് ജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി







































