തിരുവനന്തപൂരം. ശബരിമല സ്വർണ്ണ മോഷണ കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ഉടൻ മൊഴി രേഖപ്പെടുത്താൻ വിളിക്കും. നോട്ടീസ് നൽകിയാവും അടൂർ പ്രകാശിനെ വിളിപ്പിക്കുക.
ഡൽഹി യാത്രയെ കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി
ഇന്നലെ കസ്‌റ്റഡിയിൽ വാങ്ങിയപ്പോഴാണ് മൊഴി നൽകിയത്
സോണിയാഗാന്ധിയെ കണ്ടതിനെ കുറിച്ചാണ് മൊഴി നൽകിയത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പ്രശാന്തിനെ അടുത്ത ആഴ്ച SIT വീണ്ടും ചോദ്യം ചെയ്യും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്.ഐ.ടിക്ക് മുന്നിൽ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. പകൽ വെളിച്ചത്തിൽ എം.എൽ.എയുടെ ബോർഡ് വച്ച കാറിൽ പോയാണ് മൊഴി നൽകിയതെന്നും പുറത്തുവരുന്ന മൊഴി വിവരങ്ങൾ തെറ്റാണെന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറച്ചു. അതിനിടെ അന്വേഷണ സംഘത്തിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ നിലപാടും ചർച്ചയാവുകയാണ്. സിപിഐഎമ്മുമായി ബന്ധമുള്ള 2 സി.ഐ മാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാൻ എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.






































