തിരുവനന്തപുരം. കേരള സർവകലാശാല രജിസ്ട്രാറെ മാറ്റി. ഗവർണ്ണർ സർക്കാർ പോരിലും സംഘപരിവാർ എസ് എഫ് ഐ സംഘർഷങ്ങളിലും ഇടത് പക്ഷത്ത് നിന്നതായി ആക്ഷേപമുയർന്ന കേരള യൂണിവേഴ്സിറ്റി റജിസ്ട്രാർ കെ.എസ് അനിൽകുമാറിനെയാണ്
തിരികെ കോളേജിലേക്ക് സ്ഥലംമാറ്റിയത്. ഇദ്ദേഹത്തെ ശാസ്താംകോട്ട DB കോളേജിലേക്ക് തിരികെ നിയമിച്ചു
അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റമെന്ന് സർക്കാർ പറയുന്നുവെങ്കിലും പുതിയ വിസി നിയമനങ്ങളിലടക്കം ഉണ്ടായ ഒത്തു തീർപ്പിലാണ് ഈ സ്ഥാനമാറ്റമെന്നത് സത്യമാണ്. ഭാരതാംബ വിവാദത്തിൽ ഇടയിൽപ്പെട്ട അനിൽ കുമാറിനെ ചാൻസലായ ഗവർണർ സസ്പെൻഡു ചെയ്തിരുന്നു ഇതിനെതിരെ അനിൽകുമാർ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നാടകീയമായി ഈ നിയമനം.






































