തിരുവനന്തപുരം.പീഡനക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ നിന്നു പുറത്തെത്തി വോട്ട് ചെയ്തതോടെ വിവാദം കനക്കുന്നു. രാഹുലിനെ ബോക്കെ നൽകി സ്വീകരിച്ച കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്ന് സിപിഐഎം ബിജെപിയും. എന്നാൽ പാർട്ടി പുറത്താക്കിയ ആളെ സ്വെസ്വീകരിച്ച പ്രവർത്തകർക്കെതിരെ നടപടിയുണ്ടാവും എന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കി. അതേസമയം പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയാൻ രാഹുലിന് അസോസിയേഷൻ നോട്ടീസ് നൽകി.
പീഡനകേസിൽ 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെ രാഹുല്‍ പാലക്കാട് എത്തി വോട്ട് ചെയ്തതിന് പിന്നാലെ എംഎൽഎ ഓഫീസിലെത്തിയപ്പോൾ ബോക്കെ നൽകിയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. ഇതോടെയാണ് കോൺഗ്രസിനെതിരെ ബിജെപിയും സിപിഐഎമ്മും രംഗത്തെത്തിയത്. രാഹുലിന് ഇപ്പോഴും സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് ആണെന്ന് ബിജെപിയും cpim ഉം ആരോപിച്ചു.
എന്നാൽ രാഹുലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ലെന്നും
രണ്ടുകോടി ആളുകളിൽ ഒന്നോ രണ്ടോ കോൺഗ്രസ് പ്രവർത്തകർ ഉണ്ടായെന്നു പറഞ്ഞു പൊതുവായി കാണാൻ കഴിയില്ലഎന്നും കെസി വേണുഗോപാൽ
പാർട്ടി പുറത്താക്കിയ ഒരാൾക്ക് സംരക്ഷണ നൽകേണ്ടതില്ലെന്നും പരിശോദിച് നടപടിയെടുക്കുമെന്നും ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ
ബലാത്സംഗ കേസിലെ പ്രതിയായ എംഎൽഎയെ
ഹീറോ പരിവേഷം നൽകി പ്രവർത്തകർ സ്വീകരിക്കുന്നു എന്ന് ബിനോയ് വിശ്വം വിമർശിച്ചു. അതേസമയം സ്ഥിരമായി പോലീസുകാർ അടക്കം എത്തുന്നതിനാൽ സഹ ഫ്ലാറ്റ്ക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നെന്നും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയണമെന്നും അസോസിയേഷൻ ആവശ്യം ഉന്നയിച്ചു. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് കാട്ടി രാഹുലിന് താമസക്കാരുടെ അസോസിയേഷൻ നോട്ടീസ് നൽകുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഉടൻ ഒഴിയാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Home News Breaking News രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ നിന്നു പുറത്തെത്തി വോട്ട് ചെയ്തതോടെ വിവാദം കനത്തു






































