ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്ത്, വിവിധജില്ലകളിലെ പോളിംങ് ശതമാനം ചുവടേ
തിരുവനന്തപുരം – 67.4
കൊല്ലം – 70.36
പത്തനംതിട്ട -66.78
ആലപ്പുഴ -73.76
കോട്ടയം – 70.94
ഇടുക്കി – 71.77
എറണാകുളം – 74.58
ആദ്യഘട്ട തെരഞ്ഞെടുപ്പിന് ശേഷം ഫലത്തിന് മുൻപുള്ള കണക്കുകൾ കൂട്ടിയുറപ്പിച്ച്
മുന്നണികൾ.മികച്ച പോളിംഗ് ആണ് സംസ്ഥാനത്ത് നടന്നതെന്നാണ് രാഷ്ട്രീയ കക്ഷികളുടെ വിലയിരുത്തൽ. വിവാദങ്ങളും വിമർശനങ്ങളും ആർക്കാനുകൂലമായെന്ന് 13ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വ്യക്തമാകും
നാടും നഗരവും ഇളക്കി മറിച്ചുള്ള പ്രചാരണത്തിനൊടുവിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ വിജയപ്രതീഷയിലാണ് എല്ലാ മുന്നണികളും. സംസ്ഥാനത്ത് മെച്ചപ്പെട്ട പോളിംഗ് ആയിരുന്നു എന്നാണ് വിലയിരുത്തൽ.
ഫലം വരുന്നതിനു മുൻപുള്ള കണക്കുകൾ കൂട്ടി ഉറപ്പിക്കുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. മെച്ചപ്പെട്ട പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് മുന്നണികൾ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വിജയം കൈവരിക്കാൻ ആകും എന്നാണ് എൽഡിഎഫിന്റെയും UDF ന്റെയും പ്രതീക്ഷ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ഡ്രസ്സ് റിഹേഴ്സൽ ആണ് തദ്ദേശ തെരഞ്ഞെടുപ്പ് എന്നാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്നത്.ശബരിമല സ്വർണ്ണക്കൊള്ളയും സർക്കാർ വിരുദ്ധ വികാരവും കോൺഗ്രസിന് അനുകൂലമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. ബിജെപിയും എൽഡിഎഫിനെതിരെ ശബരിമല സ്വർണ്ണക്കൊള്ള തന്നെയാണ് പ്രചാരണ ആയുധമാക്കിയത്.എന്നാൽ രാഹുൽമാങ്കുട്ടത്തിൽ വിഷയമുൾപ്പടെ മുന്നിൽ വെച്ച് എൽഡിഎഫും പ്രതിരോധിച്ചിരുന്നു.വിവാദവും വിമർശനങ്ങളും എല്ലാം ആർക്ക് അനുകൂലമാകുമെന്ന് പതിമൂന്നിന് ഫലം വരുമ്പോൾ അറിയാം.





































