ശബരിമല സ്വർണ്ണക്കൊള്ള,അറസ്‌റ്റി ലായവർ കേസിലെ സഹപ്രതികൾ മാത്രം. പ്രധാനികൾ ഇപ്പോഴും അന്വേഷണപരിധിക്കു പുറത്ത്, രമേശിൻ്റെ കത്തിൻ്റെ പൂർണ്ണ രൂപം

Advertisement

തിരുവനന്തപുരം. രാജ്യാന്തര പുരാവസ്‌തു കള്ളക്കടത്ത് സംഘങ്ങൾക്കു ശബരിമല സ്വർണ ക്കൊള്ളയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല മുന്നോട്ടു  വന്നതോടെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിന് രാജ്യാന്തര മാനം കൈവരിക്കുന്നു. പുരാവസ്തുക്കൾ രാജ്യാന്തര കരിഞ്ചന്ത യിൽ ശതകോടികൾക്കു വിറ്റഴിക്കുന്ന സംഘങ്ങൾക്കു ശബരിമ ലയിലെ സ്വർണ മോഷണവുമാ യുള്ള ബന്ധം അന്വേഷിക്കണമെ ന്നാവശ്യപ്പെട്ട് പ്രത്യേക അന്വേ ഷണസംഘം (എസ്ഐടി) മേധാ വിയായ എഡിജിപി എച്ച്.വെങ്കിടേഷിനാണ് മുൻ ആഭ്യന്തര മന്ത്രി കത്തു നൽകിയത്.

കത്തിങ്ങനെ ‘
ക്ഷേത്രങ്ങളിൽനിന്ന് പൗരാ ണിക സാധനങ്ങൾ, ദിവ്യവസ്തുക്കൾ എന്നിവ മോഷ്ടിച്ചു രാജ്യാ ന്തര കരിഞ്ചന്തയിൽ എത്തിക്കു ന്ന കള്ളക്കടത്ത് സംഘങ്ങളെ ക്കുറിച്ച് നേരിട്ട് അറിവുള്ള ഒരാ ളിൽനിന്നു വിശ്വസനീയ വിവര ങ്ങൾ എനിക്കു ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളും ദേവസ്വം ബോർ ഡും തമ്മിലുള്ള ഗൂഢാലോചന യുടെ ഭാഗമാണു ശബരിമലയി ലെ സ്വർണക്കൊള്ളയെന്നാണു വിവരം. രാജ്യാന്തര കരിഞ്ചന്ത യിൽ 500 കോടി രൂപയ്ക്കാണു സ്വർണപ്പാളികളുടെ ഇടപാടു നടന്നത്. ലഭിച്ച വിവ രങ്ങളുടെ വിശ്വാ സ്യത സ്വന്തംനില യിൽ പരിശോധി ച്ചപ്പോൾ അതിൽ യാഥാർഥ്യമുണ്ട ന്നു മനസ്സിലാക്കി. വിവരം നൽകി യയാൾ അതു പരസ്യമായി പറ യാനോ വ്യക്തിവിവരങ്ങൾ പങ്കു വയ്ക്കാനോ തയാറല്ല. എന്നാൽ, എസ്ഐടി ആവശ്യപ്പെട്ടാൽ വസ്തുതകളും കണക്കുകളും വെളിപ്പെടുത്താൻ നടത്താൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ശബരിമലയിലേത് വെറുമൊരു സ്വർണക്കൊള്ളയല്ല. പുറത്തുവ ന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളിൽനിന്ന് അമൂല്യ വസ്തുക്കളും വിഗ്രഹ ങ്ങളും മോഷ്ടിക്കാൻ ലക്ഷ്യമിട്ടു ള്ള ആസൂത്രിത പദ്ധതിയുടെ ഭാ
ഗമാണിത്. ഇതുവരെ അറസ്‌റ്റി ലായവർ കേസിലെ സഹപ്രതി കൾ മാത്രമാണ്. പ്രധാനികൾ ഇപ്പോഴും അന്വേഷണപരിധിക്കു പുറത്താണ്. അന്വേഷണം അവ രിലേക്കും നീളണം.

അന്വേഷണസംഘം ചോദ്യം ചെയ്ത ആഭരണ വ്യാപാരി ഗോവർധൻ ഇടനിലക്കാരൻ മാത്രമാ ണ്. സ്വർണക്കൊള്ള ലക്ഷ്യമിട്ട് ചില കുപ്രസിദ്ധ ബിസിനസുകാ രും സംഘടിത റാക്കറ്റുകളും സം സ്ഥാനത്ത് വലിയ തുക ചെലവിട്ടതിന്റെ വിവരവും എനിക്കു ലഭിച്ചിട്ടുണ്ട്. വ്യാപകമായി അന്വേഷിച്ചിട്ടും ശബരിമലയിലെ സ്വർണം ഇതുവരെ കണ്ടെത്താൻ കഴിയാത്തത് രാജ്യാന്തര റാക്കറ്റുകളുടെ ഇടപെടൽ സൂചിപ്പിക്കുന്നു. ഇവ യെക്കുറിച്ച് ആഴത്തിൽ പരിശോ ധിക്കാൻ എസ്ഐടി തയാറായാൽ വിലപ്പെട്ട വിവരങ്ങൾ നൽ കാൻ ഒരുക്കമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here