കട്ടിപ്പാളി മാത്രമല്ല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം കടത്തിയ കേസിലും പത്മകുമാർ റിമാൻഡിൽ

Advertisement

കൊല്ലം.ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ തിരുവിതാം കൂർ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ പ്രതിചേർത്ത് എസ് ഐ ടി .ഡിസംബർ 2 ന് ജയിൽ എത്തി അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ  എ പത്മകുമാറിനെ 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി റിമാൻ്റ് ചെയ്തു.



കട്ടിള പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ റിമാൻ്റിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്. പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ എ പത്മകുമാറിനെ
പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്മകുമാറിൻ്റെ അറിവോടെയാണ്
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയതെന്നതിന് എസ് ഐ ടി യ്ക്ക് തെളിവുകൾ ലഭിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്  ജയിൽ പത്മകുമാറിനെ ചോദ്യം ചെയ്ത രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്തതോടെ പത്മകുമാറിനെ എസ് ഐ ടി വീണ്ടും  ചോദ്യം ചെയ്യുo. ഇതിനായി ഉടൻ കോടതിയെ സമീപിക്കാനാണ്  അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
     അതേ സമയം  എ പത്മകുമാറിനെ
14 ദിവസത്തേക്ക് കോടതി വീണ്ടും റിമാൻ്റ് ചെയ്തു.ഡിസംബർ 18 വരെയാണ് റിമാൻ്റ്.ഡിസംബർ 8 ന് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷയും കോടതി പരിഗണിക്കും


Advertisement

LEAVE A REPLY

Please enter your comment!
Please enter your name here