Home News Breaking News കട്ടിപ്പാളി മാത്രമല്ല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം കടത്തിയ കേസിലും പത്മകുമാർ റിമാൻഡിൽ

കട്ടിപ്പാളി മാത്രമല്ല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം കടത്തിയ കേസിലും പത്മകുമാർ റിമാൻഡിൽ

Advertisement

കൊല്ലം.ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ തിരുവിതാം കൂർ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ പ്രതിചേർത്ത് എസ് ഐ ടി .ഡിസംബർ 2 ന് ജയിൽ എത്തി അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ  എ പത്മകുമാറിനെ 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി റിമാൻ്റ് ചെയ്തു.



കട്ടിള പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ റിമാൻ്റിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്. പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ എ പത്മകുമാറിനെ
പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്മകുമാറിൻ്റെ അറിവോടെയാണ്
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയതെന്നതിന് എസ് ഐ ടി യ്ക്ക് തെളിവുകൾ ലഭിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്  ജയിൽ പത്മകുമാറിനെ ചോദ്യം ചെയ്ത രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്തതോടെ പത്മകുമാറിനെ എസ് ഐ ടി വീണ്ടും  ചോദ്യം ചെയ്യുo. ഇതിനായി ഉടൻ കോടതിയെ സമീപിക്കാനാണ്  അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
     അതേ സമയം  എ പത്മകുമാറിനെ
14 ദിവസത്തേക്ക് കോടതി വീണ്ടും റിമാൻ്റ് ചെയ്തു.ഡിസംബർ 18 വരെയാണ് റിമാൻ്റ്.ഡിസംബർ 8 ന് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷയും കോടതി പരിഗണിക്കും


Advertisement