എറണാകുളം ചേന്ദമംഗലത്ത് എൽ ഡി എഫ് വിമത സ്ഥാനാർഥിക്ക് കുത്തേറ്റു..
ചേന്ദമംഗലം പഞ്ചായത്ത് 10ആം വാർഡ് സ്ഥാനാർഥി ഫസൽ റഹ്‌മാനാണ് കുത്തേറ്റത്.പ്രതി വടക്കേക്കര സ്വദേശി മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ മനോജും ഫസൽ റഹ്മാനും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.ഇന്നലെ ഉച്ചയോടെ ചേന്ദമംഗലം പഞ്ചായത്തിൽ വെച്ചാണ് ഫസൽ റഹ്മാന് കുത്തേറ്റത്.
പഞ്ചായത്ത് ഓഫീസിൽ സെക്രടറിയെ കാണാൻ എത്തിയ മനോജും ഫസൽ റഹ്മാനും തമ്മിൽ വാക്കെറ്റവും സംഘർഷവുമുണ്ടായി.തുടർന്ന് മനോജ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഫസൽ റഹ്മാനെ
കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഫസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ മനോജ് പൊലീസ് കസ്റ്റഡിയിലാണ്.ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം എന്നാണ് പോലീസ് കണ്ടെത്തൽ.
ചേന്ദമംഗലത്ത് പഞ്ചായത്തിൽ 10-ാം വാർഡിൽ ഇടതുപക്ഷ വിമത സ്ഥാനാർഥിയാണ് ഫസൽ റഹ്മാൻ.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഫസലിനെ കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയിരുന്നു.





































