Home News Breaking News പത്മകുമാറിന്റെ മൊഴി  അതിനിർണായകം, നടൻ ജയറാമിനും കുരുക്ക്

പത്മകുമാറിന്റെ മൊഴി  അതിനിർണായകം, നടൻ ജയറാമിനും കുരുക്ക്

Advertisement

തിരുവനന്തപുരം. ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ഇന്ന് SIT കസ്റ്റഡിയിൽ വാങ്ങും. കേസിൽ പത്മകുമാറിന്റെ മൊഴിയാണ് ഇനി അതിനിർണായകം.

പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ ശങ്കർ ദാസിനെയും വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ  ഒരിക്കൽ കൂടി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. പത്മകുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണിത്.

വിദേശയാത്രകളെ കുറിച്ച് അന്വേഷിക്കാൻ പത്മകുമാറിന്റെ പാസ്പോർട്ട് SIT പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാർ വിദേശയാത്ര നടത്തിയോ എന്നും SIT സംശയിക്കുന്നുണ്ട്. താൻ പ്രസിഡന്റ് ആകുന്നതിനു മുൻപ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നൽകിയതെന്നും പത്മകുമാർ മൊഴി നൽകിയതായാണ് വിവരം. ഇതിൽ പത്മകുമാർ എന്തെങ്കിലും തെളിവ് നൽകുമോ എന്നതാണ് നിർണായകം. കേസിൽ നടൻ ജയറാമിന്റെ മൊഴി SIT ഉടൻ രേഖപ്പെടുത്തും.