കൊച്ചി.സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് തൃക്കാക്കര സി.പി.ഐ കൗൺസിലർ എം.ജെ ഡിക്സൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. മുൻസിപ്പൽ സെക്രട്ടറി സന്തോഷ് മുമ്പാകെയാണ് രാജിക്കത്ത് കൈമാറിയത്. ഇനി സിപിഎമ്മിന് ഒപ്പം ചേർന്ന പ്രവർത്തിക്കുമെന്ന് എം ജെ ഡിക്സൺ പറഞ്ഞു. CPI മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപക തട്ടിപ്പ് നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.മെട്രോക്ക് സ്ഥലമെടുത്തപ്പോൾ കിട്ടിയ കോടികൾ മറച്ച് വച്ച് മണ്ഡലം സെക്രട്ടറിയിട്ട് നേതൃത്വത്തിൽ സി.പി.ഐ ലോക്കൽ നേതാവ് പുറമ്പോക്ക് ഭൂമി കൈയ്യേറി പട്ടയം വാങ്ങാൻ ശ്രമം പാർട്ടി മണ്ഡലം കമ്മറ്റിയിൽ വിമർശിച്ചതാണ് തനിക്കതിരെ തിരിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.തെളുവുകൾ സഹിതം സിപിഐ നേതാക്കളുടെ തട്ടിപ്പ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏറെ നാളുകളായി സിപിഐ പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലായിരുന്നു ഡിക്സസി.മാസങ്ങൾക്ക് മുമ്പ് ഡിക്സനെ സിപിഐ പാർലിമെന്ററി പാർട്ടി നേതൃ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.





































