തിരുവനന്തപുരം. തിരുമല വാർഡ് കൗൺസിലർ അനിൽകുമാറിന്റെ മരണം. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന വക്താവ് എം എസ് കുമാർ. കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചവർ സഹകരിക്കാതെ മാറിനിന്നു.അനിലിന് സ്വന്തം മക്കളെ മറന്ന് കടുംകൈ ചെയ്യേണ്ടിവന്നത് ഇതുകൊണ്ടാകാം.കാശുകൊടുത്ത് സഹായിച്ചില്ലെങ്കിലും വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്ത വരെ കൊണ്ട് നടപ്പിക്കാൻ എങ്കിലും കഴിയുമായിരുന്നു
അതൊന്നും ചെയ്യാതെ മരിച്ചു കഴിഞ്ഞ് നെഞ്ചത്ത് റീത്ത് വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.താനും സമാന സാഹചര്യത്തിൽ.വായ്പ എടുത്തിട്ടുള്ള 70% പേർ ബിജെപിക്കാർ. തിരിച്ചടക്കാത്തവരിൽ 90% വും ബിജെപിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുണ്ട്. അടുത്ത കുറിപ്പിൽ താൻ അവരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് എം എസ് കുമാർ
നിക്ഷേപം വായ്പയായി കൈപ്പറ്റി മുങ്ങി നടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന കളി ഇനി വേണ്ട.അത്തരക്കാരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയണം ;വോട്ടർമാർ ഇതെല്ലാം തിരിച്ചറിയും
തിരുവനന്തപുരം നഗരസഭയിൽ ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിലേക്ക് നയിച്ച കാരണങ്ങളുമായിരിക്കുമെന്ന് എം എസ് കുമാർ






































