ആലപ്പുഴ. പറവൂരിൽ നിന്ന് എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയിൽ.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
ഇരുവരും ചേർന്ന് നാളുകളായി ലഹരി കച്ചവടം നടത്തുകയായിരുന്നു.
അഭിഭാഷകയായ കെആർ സത്യമോൾ, മകൻ പത്തൊമ്പതു വയസുകാരൻ സൌരവ് ജിത്ത്. ഇരുവരും ഏറെ നാളുകളായി എംഡിഎംഎ വില്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഡാൻസാഫ് സംഘം ഇരുവരേയും ഇന്ന് കാറിൽ സഞ്ചരിക്കവെ പറവൂരിൽ നിന്ന് പിടികൂടിയത്. വാഹനത്തിൽ നിന്ന് പത്ത് പാക്കറ്റുകളായി ചില്ലറ വില്പനയ്ക്ക് സൂക്ഷിച്ച എംഡിഎംഎ പിടികൂടി. അളന്നു തിട്ടപ്പെടുത്തി പാക്ക് ചെയ്യാനുള്ള ഉപകരണങ്ങളക്കമാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നത് കരുമാടിയിലെ വീട്ടിലാണെന്ന് കണ്ടെത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവും ഒഡീഷ കഞ്ചാവും കൂടുതൽ എംഡിഎംഎയും പിടച്ചെടുത്തിട്ടുണ്ട്. സൌരവ് ജിത്ത് വധശ്രമമടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇരുവർക്കും ലഹരി എത്തിക്കുന്നവരെ കുറിച്ചും ഇടപാടുകാരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.






































