തിരുവനന്തപുരം. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ കന്റോൺമെന്റ് പോലീസ് കേസെടുക്കും.
സുമയ്യയുടെ സഹോദരൻ പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ സുമയ്യയെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവത്തിൽ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.സംഭവത്തിൽ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സുമയ്യ പരാതി നൽകിയിട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.. പരാതി നൽകിയ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും..
വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉൾപ്പെടെ പുറത്തു വന്ന സാഹചര്യത്തിൽ നഷ്ട പരിഹാരം നൽകണമെന്ന ആവശ്യത്തിൽ ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാനം.സുമയ്യയുടെ പരാതിയെ നിസ്സാരവൽക്കരിക്കുന്ന നടപടിയായിരുന്നു ആരോഗ്യവകുപ്പിൻ്റേത്.. ഗൈഡ് വയർ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം.. ഇതിനു പിന്നാലെയാണ് സുമയ്യയുടെ സഹോദരൻകൻ്റോൺമെൻ്റ് പോലീസിൽ പരാതി നൽകിയത്. ജനറൽ ആശുപത്രിയിൽ ഉണ്ടായ വീഴ്ചയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.



































