ന്യൂഡെല്‍ഹി.മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂർ എം പി . സ്ഥാനമാനങ്ങൾ താൻ ആഗ്രഹിച്ചിട്ടില്ലെന്ന് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ തയ്യാറെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഏറ്റവും അധികം ആളുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സർവ്വേ ഫലം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് പോലും ശരി തരൂരിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് തരൂർ ഇപ്പോൾ നിലപാടിൽ വ്യക്തത വരുത്തിയിരിക്കുന്നത്. കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന്.ഒരിക്കലും ഒരു സ്ഥാനവും താൻ ആഗ്രഹിച്ചിട്ടില്ലെന്ന് തരൂരിന്റെ മറുപടി
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ തന്നെയാണ് തൻറെ പേര് മുന്നോട്ടുവച്ചത്
പലരും ആവശ്യപ്പെട്ടതനുസരിച്ച് ആയിരുന്നു അത്തരമൊരു നീക്കം നടത്തിയത് എന്നും ശശി തരൂർ പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം.ഹർത്താൽ നിരോധിച്ച് നിക്ഷേപക സംരക്ഷണ നിയമം പാസ്സാക്കണം ഇതിന് നേതൃത്വം നൽകാൻ താൻ തയ്യാറാണെന്നും ശശി തരൂർ വ്യക്തമാക്കി.






































