ജയിലിലേക്കുള്ള ലഹരിക്കടത്തിന് പിന്നിൽ മുൻ തടവുകാരടങ്ങിയ സംഘം,കൈമാറുന്നത് സന്ദര്‍ശകര്‍

Advertisement

കണ്ണൂർ .സെൻട്രൽ ജയിലിലേക്കുള്ള ലഹരിക്കടത്തിന് പിന്നിൽ മുൻ തടവുകാരടങ്ങിയ സംഘമെന്ന് കണ്ടെത്തൽ. തടവുകാരെ കാണാൻ സന്ദർശകരായി എത്തിയാണ് ലഹരി മരുന്നുകൾ എറിഞ്ഞുനൽകേണ്ട സ്ഥലവും സമയവും സംഘം നിശ്ചയിക്കുന്നത്. ജയിൽ എത്തുന്ന സാധനങ്ങൾ വിൽപ്പന നടത്താൻ അകത്ത് പ്രത്യേക സംഘമുണ്ടെന്നും വിവരം. മൊബൈൽ ഫോൺ ജയിലിലേക്ക് എറിയുന്നതിനിടെ പിടിയിലായ പ്രതിയിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്

മൊബൈൽ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലിൽ എത്തിക്കാൻ പുറത്ത് വലിയ സംഘമാണ് പ്രവർത്തിക്കുന്നത്. അതിന് നേതൃത്വം നൽകുന്നത് സെൻട്രൽ ജയിലിലെ മുൻ തടവുകാരാണെനാണ് കണ്ടെത്തൽ. ജയിലും പരിസരവും നന്നായി അറിയുന്ന ഇവർ കടത്തിനായി വ്യക്തമായ പ്ലാനുണ്ടാക്കും. തടവുകാരുടെ വിസിറ്റേഴ്സായി ജയിലിൽ എത്തി സാധനങ്ങൾ എറിഞ്ഞുനൽകേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടർന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനൽകുന്നവർക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും, സുഹൃത്തുക്കളിലൂടെയും ജയിലിൽ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് ലഭിക്കും. ജയിലിൽ നിന്ന് ഫോണിലൂടെയും വിവരങ്ങൾ പുറത്തേക്ക് കൈമാറുണ്ട്. ജയിലിൽ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാർക്ക് വിൽപ്പന നടത്താൻ പ്രത്യേക സംഘം അകത്തുമുണ്ട്.

മൊബൈൽ ഫോൺ എറിയുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് യെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത. ശക്തമായ രാഷ്ട്രീയ പിന്‍ബലമാമ് കടത്തുകാര്‍ക്കെന്നത് പൊലീസിനെയും ജയില്‍ ഉദ്യോഗസ്ഥരെയും ഭയപ്പെടുത്തി നിര്‍ത്തുന്നു.

Advertisement