കോഴിക്കോട്.സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി.
അമീബിക് മസ്തിഷ്ക ജ്വര രോഗലക്ഷണങ്ങളുടെ രണ്ടുദിവസമായി ഏഴു വയസ്സുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട് .ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.എന്നാൽ രോഗലക്ഷണങ്ങൾ തുടർന്ന സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്.ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്.താമരശ്ശേരിയിൽ ഈ രോഗം ബാധിച്ച് മരിച്ച അമയയുടെ സഹോദരനാണ്.അമയ കുളിച്ച അതേ കുളത്തിൽ ഈ കുട്ടിയും കുളിച്ചിട്ടുണ്ടായിരുന്നു.നിലവിൽ ഇപ്പോൾ മൂന്നു പേരാണ് രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ളത്.ഇതിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിലും 31 വയസ്സുള്ള യുവാവ് ഐസിയുവിലും തുടരുകയാണ്.ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴു വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.അതേസമയം തലക്കുളത്തൂരിൽ നിന്ന് ശേഖരിച്ച് വെള്ളത്തിൻറെ പരിശോധന ഫലം ലഭ്യമായിട്ടില്ല.നിലവിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ രോഗ ഉറവിടം മാത്രമേ നിലവിൽ വ്യക്തമായിട്ടുള്ളൂ.കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്





































