പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

Advertisement

തിരുവനന്തപുരം.പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. 6 മാസത്തിനിടെ എട്ടാം തവണയാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്നത്. പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തത് ജയിൽ പുള്ളിയുടെ അടിവസ്ത്രത്തിൽ നിന്ന് . ഒരെണ്ണം കണ്ടെത്തിയത് ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ

രണ്ടുമാസത്തിടെ 4 തവണ കഞ്ചാവും പിടിച്ചെടുത്തിരുന്നു. മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. IMEI നമ്പർ മുഖേന ഫോൺ ഉടമയെ കണ്ടെത്താനാണിത്. 700 തടവുകാരാണ് പൂജപ്പുര ജയിലിലെ കപ്പാസിറ്റി. നിലവിൽ പാർപ്പിച്ചിരിക്കുന്നത് 1300 തടവുകാരെ

Advertisement