തിരുവനന്തപുരം.സ്കൂളുകളിൽ സുരക്ഷ പ്രോട്ടോകോൾ നടപ്പാക്കണം. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.രാജ്യത്തെ എല്ലാ സ്കൂളുകളിലും സുരക്ഷ ഓഡിറ്റ് നടത്തണം.കെട്ടിടങ്ങളുടെ കാലപ്പഴക്കം കാരണം അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കത്ത്
സ്കൂളുകളിൽ സുരക്ഷ വർധിപ്പിക്കാൻ അഞ്ച് കർമ പദ്ധതികൾ നടപ്പിലാക്കണം. രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്ന് കുട്ടികൾ മരിച്ച സംഭവത്തെ തുടർന്നാണ് ഇടപെടൽ
രാജ്യത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് കേന്ദ്ര
വിദ്യാഭ്യാസ മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചു. ദേശീയ സുരക്ഷാ കോഡും, ദുരന്തനിവാരണ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിചാകണം സുരക്ഷാപരിശോധന.
സ്കൂളുകളിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ എമർജൻസി എക്സിക്റ്റുകൾ ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ സമഗ്ര പരിശോധന നടത്തണം. അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെ കുറിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും പരിശീലനം നൽകണം.
കൂടാതെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൗൺസിലിങ്ങും ഏർപ്പെടുത്തണം. ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിൽ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും കേന്ദ്രം അറിയിച്ചു. അപകടങ്ങളോ മറ്റു സമാന സംഭവങ്ങളോ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജസ്ഥാനിലെ ജലാവറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏഴു കുട്ടികൾ മരിച്ചതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.






































