സ്കൂൾ സമയമാറ്റം; വിദഗ്ധ സമിതി ശുപാർശ ഇങ്ങനെ

Advertisement

തിരുവനന്തപൂരം . സ്കൂൾ സമയമാറ്റത്തിൽ പഠനം നടത്തിയത് മൂന്ന് മാസം ആറ് ജില്ലകളിൽ.. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിലും അഭിപ്രായം തേടി.. ഭൂരിഭാഗം രക്ഷിതാക്കളും സമയമാറ്റത്തെ അനുകൂലിച്ചു.


ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെയാണ് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി പഠനം നടത്തിയത്.. ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം.. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി.. ശനിയാഴ്ച ഉൾപ്പെടെ ക്ലാസ്സ് നടത്താനുള്ള തീരുമാനത്തെ  ഭൂരിഭാഗം പേരും എതിർത്തു.. എന്നാൽ സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കണമെന്ന് 50.7 % രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.. 41.1 % രക്ഷിതാക്കൾ
സിലബസ് കുറയ്ക്കാനും അനാവശ്യ അവധികള്‍ കുറയ്ക്കാനും നിർദ്ദേശിച്ചു.. പഴയ സമയക്രമം മതിയെന്ന് അഭിപ്രായപ്പെട്ടത് 6.4 % പേർ മാത്രം.. 0.6 ശതമാനം പേർ മാത്രമാണ് അവധി പുനപരിശോധിക്കുന്നത് അനുകൂലിച്ചത്.. പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു.. 819 അധ്യാപകരിൽ നിന്നും 520
വിദ്യാര്‍ത്ഥികളിൽ നിന്നും 156
രക്ഷിതാക്കളിൽ നിന്നും സമിതി അഭിപ്രായം തേടി.  4490 പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു.. ക്ലാസ് സമയം വെള്ളിയാഴ്ച ഒഴികെയുള്ള 4 ദിവസങ്ങളിൽ അര മണിക്കൂര്‍ കൂട്ടണം.. കൂടാതെ ഈ അക്കാദമിക്ക് വര്‍ഷം 7 ശനിയാഴ്ചകളില്‍ ക്ലാസുകള്‍ അധികമായി നല്‍കണമെന്നുമായിരുന്നു വിദഗ്ധസമിതി ശിപാർശ

Advertisement