കൊച്ചി നഗരത്തിൽ രാത്രിയുടെ മറവിൽ മാലിന്യം വലിച്ചെറിയാനെത്തുന്നവര്‍ ഇനി പണംകൂടി കൈയിലെടുത്തോ

579
Advertisement

കൊച്ചി. നഗരത്തിൽ രാത്രിയുടെ മറവിൽ മാലിന്യം വലിച്ചെറിയുന്നവർ ഇനി സൂക്ഷിച്ചോ. 24 മണിക്കൂറും കണ്ണ് തുറന്നിരിക്കുന്ന 150 കാമറകളുമായി കൺട്ോൾ റൂം പ്രവർത്തനം ആരംഭിച്ചു. കോർപ്പറേഷൻ യാത്രി നിവാസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് തന്നെ ഇതിനകം നിരവധി മാലിന്യ നിക്ഷേപകരെയാണ് കാമറകൾ പിടികൂടിയത്.

ഇങ്ങനെ ഇരുട്ടിന്റെ മറവിൽ മാലിന്യം വലിച്ചെറിയുന്നവരെ തലയ്ക്ക് മുകളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ട്. കൺട്രോൾ റൂമിൽ അതിലും ഭംഗിയായി നിങ്ങളുടെ സാമൂഹിക വിരുദ്ധ പ്രവർത്തനം റെക്കോഡ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. കൊച്ചിയിൽ പൊതു ഇടങ്ങളിലും , ജലാശയങ്ങളിലും ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാനാണ് എല്ലാ വാർഡിലും കോർപ്പറേഷൻ കാമറ സ്ഥാപിച്ചത്. അതിന്റെ കേന്ദ്രീകൃത കൺട്രോൾ റൂമിലിരുന്ന് ഉദ്യോഗസ്ഥർ തത്സമയം എല്ലാം കാണും

രാത്രിയിലും വ്യക്തമായി കാഴ്ച്ച ഉള്ള അത്യാധുനികമായ 150 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിയും മുൻപ് തന്നെ നിരവധി മാലിന്യം ഏറുകാരെ പിടിച്ചു കഴിഞ്ഞു. ഇവർക്ക് ഒക്കെ പതിനായിരങ്ങൾ പിഴ ആയി അടക്കേണ്ടിയും വന്നു. കോർപ്പറേഷന് പുറമെ കൊച്ചി സിറ്റി പോലീസും ഇതെ പദ്ധതിക്ക് കീഴിൽ 150 ഓളം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ വീട്ടിലെ മാലിന്യം റോഡിൽ എറിയുന്നവർ പിഴ അടയ്ക്കാനായി നല്ലൊരു തുക കൂടി സൂക്ഷിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഉയരുന്നത്.

Advertisement