തിരുവനന്തപുരം. കേരള സർവകലാശാല ഭരണ തർക്കം കൂടുതൽ രൂക്ഷമായ ഘട്ടത്തിലേക്ക്. രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസിലർക്ക് കത്ത് നൽകി.. രജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ ഫയലുകൾ വിസി തിരിച്ചയച്ചു.. ബി ജെ പി സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാർക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചു..
വൈസ് ചാൻസലർ നിയമിച്ച രജിസ്ട്രാർ മിനി കാപ്പൻ ചുമത ഒഴിയുന്നു. രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസിലർക്ക് കത്തയച്ചു.. ഇന്ന് രാവിലെ രജിസ്ട്രാർ എന്ന നിലയിൽ രജിസ്ട്രാർ എന്ന നിലയിൽ പ്രവർത്തിച്ച് തുടങ്ങിയിരുന്നു.. എന്നാൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തി.. കാപ്പൻ്റെ ഇടപെടൽ നിയമ വിരുദ്ധമാണെന്നും വിഷയം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടു എന്നും ഇടത് അംഗങ്ങൾ പറഞ്ഞു
അതിനിടെ അനിൽകുമാർ അയച്ച അടിയന്തര സ്വഭാവത്തിലുള്ളതടക്കം വി സി മടക്കി അയച്ചു. വരട്ടെ നോക്കാം എന്നായിരുന്നു ഫയൽ നീക്കം സംബന്ധിച്ച ചോദ്യത്തിന് രജിസ്ട്രാറുടെ മറുപടി
വി സി ഓഫീസിൽ എത്താത്തതിൽ പ്രതിഷേധവുമായി SFI രംഗത്തെത്തി. തിങ്കളാഴ്ച സർവകലാശാല ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം. സർവകലാശാലകളിൽ
ഭരണഘടന വിരുദ്ധമായ നിലപാടുകളാണ് വിസിമാർ പ്രയോഗിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു