കൊച്ചി. സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല രജിസ്ട്രാർ കെഎസ് അനിൽകുമാർ നൽകിയ ഹർജി പിൻവലിക്കും. സസ്പെൻഷൻ നടപടി സിൻഡിക്കേറ്റ് റദ്ദാക്കി പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കും. സിൻഡിക്കേറ്റിന്റെയും വിസിയുടെയും സത്യവാങ്മൂലം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇന്നലെ അടിയന്തര സിൻഡിക്കേറ്റ് ചേർന്ന് നാടകീയമായി സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. പിന്നാലെ അനിൽകുമാർ ചുമതലയും ഏറ്റെടുത്തു.
അതിനിടെ കേരള സർവകലാശാലയിൽ രജിസ്ട്രാർ വീണ്ടും ചുമതലയേറ്റതിൽ വിസി ക്ക് അതൃപ്തി. ജോയിന്റ് രജിസ്ട്രാറിൽ നിന്ന് ഡോ സിസ തോമസ് വിശദീകരണം തേടി. രാവിലെ 9 മണിക്ക് മുൻപായി റിപ്പോർട്ട് നൽകാൻ നിർദേശം