പത്തനംതിട്ട. കരിക്കിനേത്ത് കൊലക്കേസിലെ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ നടപടി നേരിട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ മധുബാബു രംഗത്ത്… റൗഡി ലിസ്റ്റില്‍പ്പെട്ട അഭിഭാഷകനെ പത്തനംതിട്ട എസ്പി പ്രോസിക്യൂട്ടറായി ശുപാര്‍ശ ചെയ്തു എന്ന് മുഖ്യമന്ത്രിക്ക് പരാതി… മധുബാബു പത്തനംതിട്ട സി.ഐ.ആയിരിക്കെ കുടുംബപ്രശ്നത്തില്‍ ഇടപെട്ട് തന്നെ കള്ളക്കേസുകളില്‍ കുടുക്കിയതാണെന്ന് അഭിഭാഷകനായ പ്രശാന്ത് വി കുറുപ്പ് ..
2013 ലാണ് കരിക്കിനേത്ത് തുണിക്കടയിൽ ജീവനക്കാരനായ ബിജു കൊല്ലപ്പെട്ടത്… കേസിൽ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രശാന്ത് കുറുപ്പിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്.. ഹൈക്കോടതിയുടെ കൂടി അനുമതിയോടെയായിരുന്നു നിയമനം.. ഈ നിയമനത്തിനെതിരെയാണ് പഴയ അന്വേഷണ ഉദ്യോഗസ്ഥനും നിലവിൽ ആലപ്പുഴ ഡിവൈഎസ്പിയുമായ മധുബാബു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്..പതിനഞ്ച് കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ടയാളുമായ പ്രശാന്തിനെ എസ്പി ശുപാര്‍ശ ചെയ്തു എന്നാണ് പരാതി. മധുബാബു വ്യക്തിവിരോധം മൂലമാണ് പരാതി ഉന്നയിക്കുന്നത് എന്നാണ് അഭിഭാഷകന്റെ വിശദീകരണം. മധുബാബു പത്തനംതിട്ട സിഐ ആയിരുന്ന കാലത്ത് തന്‍റെ കുടുംബപ്രശ്നത്തില്‍ ഇടപെട്ട് രണ്ടുമാസത്തിനുള്ളില്‍ പത്തിലധികം കേസുകളില്‍ തനിക്കെതിരെ ചുമത്തി എന്നും അഭിഭാഷകൻ പറയുന്നു.
കരിക്കിനേത്ത് കൊലപാതകം മധു ബാബു പത്തനംതിട്ട സിഐ ആയിരിക്കെ അട്ടിമറിച്ചു എന്ന പരാതി ആഭ്യന്തര വകുപ്പ് അന്വേഷിക്കുകയും.. വീഴ്ചകൾ കണ്ടെത്തുകയും ചെയ്തിരുന്നു.പിന്നാലെ മധുബാബുവിന്‍റെ മൂന്ന് വാര്‍ഷിക വേതന വര്‍ധനവ് തടഞ്ഞു വെക്കുകയും ചെയ്തിരുന്നു.ഹൈക്കോടതിയും സമാനമായ രീതിയിലുള്ള കണ്ടെത്തലുകൾ ഇയാൾക്കെതിരെ മുൻപ് നടത്തിയിരുന്നു..