തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ രാജ്ഭവന് സർക്കാർ കത്ത് നൽകും.സർക്കാരിന് വേണ്ടി മുഖ്യമന്ത്രിയാകും ഗവർർണ്ണറെ നിലപാട് അറിയിക്കുന്നത്. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.സർക്കാരാരിൻ്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കേണ്ടതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഉറച്ചുനിൽക്കേയാണ് സർക്കാർ തീരുമാനം.
രാജ്ഭവനിലെ സർക്കാർപരിപാടിയിൽനിന്ന് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയതിൽ ഗവർണർക്ക് അമർഷമുണ്ട്. ഇത് പ്രോട്ടക്കോൾ ലംഘനമാണെന്ന് രാജ്ഭവൻ വിമർശിച്ചെങ്കിലും മറ്റുനടപടികൾക്ക് സാധ്യതയില്ല.
മന്ത്രിയുടെ ബഹിഷ്കരണം സത്യപ്രതിജ്ഞാലംഘനത്തിന്റെ പരിധിയിൽവരുന്ന വിഷയമല്ല. അതിനാൽ, സർക്കാരിനെ അതൃപ്തിയറിയിക്കുന്നതിനപ്പുറം, നിയമപരമായ മറ്റുനടപടി പ്രായോഗികവുമല്ല. കേന്ദ്രസർക്കാരിനുള്ള പ്രതിമാസറിപ്പോർട്ടിൽ മന്ത്രിയുടെ ബഹിഷ്കരണം അറിയിക്കും.