ഭാരതാംബ വിവാദം: ഗവർണർക്കെതിരെ മന്ത്രിമാരും സി പി ഐ യും; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി, കേരള മോഡൽ ബംഗാളിലും,

510
Advertisement

തിരുവനന്തപുരം:
ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ മന്ത്രിമാരും സി പി ഐ യും വീണ്ടും രംഗത്ത്. റവന്യുമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ബിന്ദു, വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി എന്നിവരാണ് ഇന്നും നിലപാടുകളിൽ ഉറച്ചും ഗവർണ്ണർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉയർത്തിയും രംഗത്ത് വന്നത്.സെക്രട്ടറിയറ്റിൽ എൻ്റെ ഓഫീസിൽ കാറൽ മാർക്സിൻ്റെയും ലെനിൻ്റേയും ഏംഗൽസിൻ്റെയും ഫോട്ടോ വെച്ച്, ചുവന്ന കൊടിയും നാട്ടി, മാലയിട്ടിട്ട് എൻ്റെ സ്റ്റാഫല്ലാം വന്ന് അതിനെ തൊഴണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? അതുപോലെ തന്നെയുള്ളൂ രാജ്ഭവനിലെയും കാര്യങ്ങൾ. അത് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഗവർണർക്ക് ഉണ്ടാകണമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് മതേതരത്വം തകർക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടി. ആശയ വിനിമയത്തിന് ഉപയോഗിക്കുന്നതാണ് ഭാഷ.എല്ലാ ഭാഷയും ശ്രേഷ്ഠമാണ്.ഒരു ഭാഷയും മറ്റൊരു ഭാഷയെക്കാൾ ശ്രേഷ്ഠമല്ല. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി ഭരണഘടനാ ലംഘനം നടത്തുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച് ശേഷം മടങ്ങിയ മന്ത്രിയുടെ വാഹനത്തിനടുത്തേക്ക് കരിങ്കൊടിയുമായി ചാടി വീണ 5 എബിവിപി പ്രവർത്തകരെ പോലീസ് പിടികൂടി.

അതിനിടെ പശ്ചിമ ബംഗാൾ രാജ്ഭവനിലും സർക്കാർ പരിപാടികളിൽ ഭാരതാംബചിത്രം ഉപയോഗിക്കുവാൻ ഗവർണർ സി വി ആനന്ദബോസ് നിർദ്ദേശം നൽകി.
പൂർവ്വാശ്രമത്തിലെ വിചാരധാരയാണ് ഇപ്പോൾ ഗവർണറെ നയിക്കുന്നതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.

Advertisement