തിരുവനന്തപുരം. അടിയന്തരാവസ്ഥക്കാലത്ത് RSSമായി കൂട്ടുചേർന്നിട്ടുണ്ടെന്ന എം.വി.ഗോവിന്ദൻെറ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി. RSSമായി ഒരുകാലത്തും യോജിച്ചിട്ടില്ല. ജനതാപാർട്ടിയുമായി തിരഞ്ഞെടുപ്പ് സഹകരണം മാത്രമാണ് ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി കൊണ്ടാണ് മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടറിയെ തിരുത്തിയത്.
പാർട്ടിയുടെ അഭിപ്രായമാണ് താൻ പറയുന്നത്എന്നുകൂടി പറഞ്ഞ മുഖ്യമന്ത്രി ഗോവിന്ദൻെറ
പ്രതികരണത്തെ പൂർണമായും തളളിക്കളഞ്ഞു. രാജ് ഭവനിൽ സംഘനേതാക്കളുടെ ചിത്രം
വെച്ചതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് RSSന് എതിരായ നിലപാട് കടുപ്പിക്കുകയും
ചെയ്തു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ തലേന്ന്പാർട്ടി സെക്രട്ടറിയിൽ നിന്നുണ്ടായ പിഴവിനെ
പ്രതിരോധിക്കാനായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഏറെ സമയവും വിനിയോഗിച്ചത്
RSSനോടുളള സി.പി.എമ്മിൻെറ ഇതപര്യന്തമുളള സമീപനം വീശദീകരിച്ച മുഖ്യമന്ത്രി പാർട്ടി
സെക്രട്ടറിയെ അക്ഷരാർത്ഥത്തിൽ തിരുത്തുക ആയിരുന്നു.എന്നാൽ വ്യക്തിപരമായി ഗോവിന്ദൻെറ
പേര് പറഞ്ഞില്ലെന്ന് മാത്രം
RSSനോടുളള പാർട്ടിയുടെ സമീപനം വ്യക്തം ആക്കുന്നതിനിടയിൽ കോൺഗ്രസ് സ്വീകരിച്ച
നിലപാടിനെ കൂറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല.
രാജ് ഭവനിലെ ഭാരതാംബ വിവാദത്തിൽ ഇതാദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി അവിടെയും RSSനോടുളള
നിലപാട് കടുപ്പിച്ചു.ഔദ്യോഗിക ചടങ്ങിൽ നിന്ന് ചിത്രം ഒഴിവാക്കിയെന്ന് പറഞ്ഞതിലൂടെ ഗവർണർക്കും
കാര്യങ്ങൾ ബോധ്യമായെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു
രാജ് ഭവനിൽ സംഘപരിവാർ നേതാക്കളുടെ ചിത്രം വെച്ചതിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി അവിടം RSS ശാഖയാക്കാൻ അനുവദിക്കില്ലെന്നും തറപ്പിച്ച് പറഞ്ഞു
ജനസംഘവുമായി സഹകരിച്ചതിൽ പ്രതിഷേധിച്ച് പി.സുന്ദരയ്യ CPIMൻെറ ജനറൽ സെക്രട്ടറി സ്ഥാനം
രാജിവെച്ചതിനെ കുറിച്ചളള ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു
മാറി