പത്തനംതിട്ട. മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം..
തലയ്ക്ക് ഏറ്റ പരിക്കാണ് കുഞ്ഞിൻറെ മരണകാരണം എന്നെ ഡോക്ടർമാർ.. പെൺകുട്ടി ശുചിമുറിയിൽ തലകറങ്ങി വീണു ഇതിനിടയിൽ കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന് നിഗമനം.. പെൺകുട്ടിയെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ്..
മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം അല്ല എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്..തലയ്ക്ക് ഏറ്റ പരിക്കാണ് കുഞ്ഞിൻറെ മരണകാരണം എന്നെ ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന വിവരം.ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുത്തു..ഇതിനിടെ ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു.ഈ വീഴ്ചയിൽ കുഞ്ഞിൻറെ തല നിലത്തടിച്ചത് ആകാമെന്ന് നിഗമനം.കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യിലും അന്വേഷണവും ആവശ്യമാന്ന് പോലീസ് പറയുന്നു.. 21കാരുടെ ആരോഗ്യനില തൃപ്തികരമായാൽ വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് പോലിസ് തീരുമാനം.. മറ്റാരുടെയും സഹായമില്ലാതെ പെൺകുട്ടിക്ക് എങ്ങനെ പ്രസവിക്കാൻ സാധിച്ചു ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം പോലീസിന് കണ്ടെത്തേണ്ടതുണ്ട്.. നിയമവിധത്തിലുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കും അസ്വാഭാവിക മരണത്തിനടുത്ത് കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക