കണ്ണൂർ. തെരുവുനായ ആക്രമണത്തിൽ പൊറുതിമുട്ടി കണ്ണൂർ നഗരം. രണ്ട് ദിവസത്തിനിടെ 72 പേർക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തിലെ തെരുവുനായ ആക്രമണം തടയാൻ കഴിയാത്തത് കോർപ്പറേഷന്റെ വീഴ്ച്ചയാണെന്ന് ആരോപിച്ച് എൽ ഡി എഫ് പ്രവർത്തകർ കൗൺസിൽ യോഗത്തിലും പുറത്തും പ്രതിഷേധിച്ചു. തെരുവുനായ ശല്യം തടയാൻ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ചെന്നാണ് കോർപ്പറേഷന്റെ ആരോപണം
രണ്ട് വയസുള്ള കുട്ടി ഉൾപ്പടെ ഇന്ന് 16 പേർ തെരുവുനായ ആക്രമണത്തിന് ഇരയായി. സ്റ്റേറ്റ് ബാങ്ക് പരിസരം, റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്
തെരുവുനായുടെ കടിയേറ്റവരെല്ലാം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ അലഞ്ഞുനടക്കുന്ന നായകളെ പിടികൂടാൻ ജില്ലാ പഞ്ചായത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചു
ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രങ്ങൾ പൂട്ടിയതാണ് തെരുവ് നായിക്കളുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് കോർപ്പറേഷന്റെ ആരോപണം. അക്രമകാരികൾ എന്ന് സംശയിക്കുന്ന മൂന്ന് നായ്ക്കളെ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ കോപ്പറേഷൻ നടപടി എടുക്കുന്നില്ലന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ കൗൺസിൽ യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു
കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴി ചാരുമ്പോഴും നായപേടിയിൽ വിറച്ചുനിൽക്കുകയാണ് കണ്ണൂർ നഗരം.