കോഴിക്കോട്. സെക്സ് റാക്കറ്റ് നടത്തിപ്പ് പൊലീസുകാര്‍ക്ക്,സത്യം പുറത്തായതോടെ സാറന്മാര്‍ മുങ്ങി. മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതിയായ പോലീസുകാരിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തു.പോലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്പോർട്ട് ആണ് നടക്കാവ് പോലീസ് പിടിച്ചെടുത്തത്.അതേസമയം പ്രതികളായ ഷൈജിത്തും സനിത്തും ഒളിവിലാണ്. സെക്സ് റാക്കറ്റ് കേന്ദ്രത്തിൻ്റെ നടത്തിപ്പ് തന്നെ ഈ പൊലിസുകാരാണെന്ന ഗുരുതര കണ്ടെത്തലാണ് അന്വേഷണത്തിൽ വ്യക്തമായത്
സസ്പെൻഷന് പിന്നാലെ ഒളിവിൽ പോയതാണ് പൊലിസ് ഡ്രൈവർമാരായ ഷൈജിത്തും സനിത്തും . ഇരുവർക്കുമായുള്ള അന്വേഷണം ഊർജിതമാക്കുന്നതിൻ്റെ ഭാഗമായാണ് ഇതിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തത്. ഷൈജിത്തിൻ്റെ പാസ്പോർട്ടാണ് പിടിച്ചെടുത്തത്. അതേസമയം സനിത്തിന് പാസ്പോർട്ടില്ല. കേസിലെ മറ്റൊരു പ്രതിയായ അമനീഷ് കുമാർ വിദേശത്താണ് അമനീഷ് കുമാറാണ് ഈ കെട്ടിടം വാടകയ്ക്ക് വാങ്ങിയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങി. വലിയ രീതിയിൽ വിദേശത്തുള്ള അമനീഷുമായി പൊലിസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയ തായി അേന്വഷണത്തിൽ വ്യകതമായിരുന്നു. സെക്സ് റാക്കറ്റ് കേന്ദ്രം പ്രവർത്തിച്ചത് ഇവരുടെ സഹായത്തോടെയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാകാൻ ഇവരെ പിടികൂടേണ്ടതുണ്ട്. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ ഒമ്പത് പേരെയായിരുന്നു ഈ സെക്സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ പിടികൂടിയത്