സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

45
Advertisement

സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം.കൂടിയാലോചനകൾ ഇല്ലാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്ന് വിമർശനം. സംസ്ഥാനത്തെ സ്കൂൾ പഠന സാഹചര്യം സർക്കാറിന് കോടതിയെ ബോധ്യപ്പെടുത്താൻ ആകണമെന്നും മുഖപത്രം.പ്രതിപക്ഷത്തിന് ശക്തമായ നിലപാട് ഇല്ലാത്തത് എന്ത് കൊണ്ടെന്നും ചോദ്യം

സ്കൂൾ സമയമാറ്റത്തിനെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വേദിയിലിരുത്തി സമസ്ത അധ്യക്ഷൻ വിമർശനം നടത്തിയതിന് പിന്നാലെയാണ് മുഖപത്രത്തിൽ നിലപാട് വ്യക്തമാക്കിയത്. സമയമാറ്റം മദ്രസ പഠനത്തെ മാത്രമല്ല സ്വകാര്യ ട്യൂഷൻ ,പൊതുഗതാഗതം ഉൾപ്പെടെയുള്ളവയെ ഈ മാറ്റം ബാധിക്കും. വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടാകും.ആർക്കും ബുദ്ധിമുട്ടില്ലാതെ സമയം പുനക്രമീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഹൈക്കോടതി നടപടിയെ തുടർന്നാണ് സമയമാറ്റം എന്നാണ് ന്യായീകരണം ,എന്നാൽ സംസ്ഥാനത്തെ സ്കൂൾ പഠന സാഹചര്യം എന്തെന്ന് സർക്കാറിന് കോടതിയെ ബോധ്യപ്പെടുത്താൻ ആകണം എന്നും മുഖപത്രത്തിൽ പറയുന്നു.ഒരു വിഭാഗം ആയുധമെടുക്കും മുമ്പേ യുദ്ധം ഇല്ലാതെ ആക്കുവാനുള്ള പോരാളിയാണ് ബുദ്ധിശാലിയായ ഭരണാധികാരി എന്നും സർക്കാരിനെ ഉന്നം വെച്ച് മുഖപത്രത്തിൽ വിമർശിക്കുന്നു.വിഷയത്തിൽ ശക്തമായ പ്രതികരണം നടത്താത്ത പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ മൗനത്തിന്റെ അർത്ഥം എന്തെന്നും ചോദ്യം.

സ്കൂൾ സമയമാറ്റത്തിൽ സർക്കാറിനെ കടുംപിടുത്തം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷവും വിഷയം ഏറ്റെടുക്കണമെന്നാണ് മുഖപത്രം പറയുന്നത്

Advertisement