തിരുവനന്തപുരം. ഹൈസ്കൂൾ ക്ലാസ് സമയം അരമണിക്കൂർ ഉയർത്തിയ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ.. മുഖ്യമന്ത്രി കണ്ട വിദ്യാഭ്യാസ മന്ത്രി സാഹചര്യം വിശദീകരിക്കും.. സമയമാറ്റം മാർഗനിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും എല്ലാവരുടെയും അഭിപ്രായം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു… കഴിഞ്ഞദിവസം സമസ്ത അധ്യക്ഷൻ ജെഫ്രി മുത്തുക്കോയ തങ്ങൾ അടക്കം വിഷയത്തിൽ വിമർശനമില്ല
സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനം.. വേദിയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.. മുഖ്യമന്ത്രിയെ കണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമയം വർദ്ധിപ്പിച്ചതിന്റെ സാഹചര്യം വിശദീകരിക്കും.. സമസ്ത ഉന്നയിച്ച കാര്യം പരിശോധിക്കുമെന്നും എല്ലാവരുടെയും അഭിപ്രായം തേടിയാകും നടപ്പാക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി
പുതുക്കിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹൈസ്കൂൾ ക്ലസുകളുടെ പ്രവർത്തന സമയം അരമണിക്കൂറാണ് വർധിപ്പിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് വിദഗ്ധ സമിതിയെ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചിരുന്നു.. ഈ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ക്ലാസ് സമയം കൂട്ടിയത്.. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഹൈസ്കൂളിൽ 1100 മണിക്കൂർ ക്ലാസ് സമയം ഉറപ്പാക്കണം.. ഇതിനാണ് ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു.