മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം

36
Advertisement

കൊച്ചി.മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എംആർ അജയൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹർജിയിൽ പൊതുപര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യം വെക്കുന്നതെന്നും പിണറായി
വിജയൻ ഹൈക്കോടതിയിൽ.

മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന പൊതുതാൽപര്യ ഹർജിയിൽ മറുപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ഹൈക്കോടതി കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനു മറുപടിയായി ആണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. അഴിമതി അന്വേഷിക്കുന്ന ഏജൻസികളെ ഹർജിക്കാരൻ സമീപിച്ചില്ല. പകരം ഹൈക്കോടതിയിലേക്കാണ് എത്തിയത്. ഹർജിയിൽ പൊതുപര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യം വെക്കുന്നതെന്നും പിണറായി വിജയൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഹർജിയിൽ സർക്കാരിനെ ഇതുവരെ കക്ഷിചേർത്തിട്ടില്ല. ഹർജി അടുത്ത ദിവസം പരിഗണിക്കും. നേരത്തെ മാസ പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Advertisement