വയനാട്: മേപ്പാടിയിലെ ആളെക്കൊല്ലി കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടാം എന്ന ഉറപ്പിൻമേൽ കാട്ടാനക്കലിയിൽ കൊല്ലപ്പെട്ട മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖൻ ( 67) ൻ്റെ മൃതദേഹം ഇന്നലെ രാത്രി 11.57 ന് സംഭവസ്ഥലത്ത് നിന്ന് മോർച്ചറിയിലേക്ക് മാറ്റി. ഡി എഫ് ഓ അജിത് കെ രാമൻ നാട്ടുകാരുമായി മൂന്ന് മണിക്കൂറിലേറെ നടത്തിയ ചർച്ചകൾക്കാടുവിലാണ് മൃതദേഹം മാറ്റാൻ ധാരണയായത്. നാളെ രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ആനയെ മയക്ക് വെടിവെച്ച് പിടിക്കണമെന്ന അഭിപ്രായം സർക്കാരിനെ അറിയിക്കുമെന്നും ഡി എഫ് ഒ പറഞ്ഞു.സർക്കാർ ഉത്തരവ് രേഖാമൂലം ലഭിക്കാതെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് നാട്ടുകാർ ഡി എഫ് ഒ യെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ (വ്യാഴം)
രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അറുമുഖനെ കാട്ടാന ആക്രമിച്ചത് . ആനയുടെ അലർച്ച കേട്ട ഉന്നതി നിവാസികൾ തിരക്കിയിറങ്ങയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ് അറുമുഖൻ മരിച്ചതായി കണ്ടെത്തിയത്. മേപ്പാടി മേഖലയിൽ കാട്ടാന ആക്രമണത്തിൽ എട്ടോളം പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്.
അറുമുഖൻ മരിച്ചതറിഞ്ഞ് എത്തിയ വനം വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ശക്തമായ പ്രതിഷേധം അറിയിച്ചു. ആന ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ആനയെ മയക്ക് വെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഗ്ദാനങ്ങളല്ല നാട്ടുകാർക്ക് വേണ്ടതെന്ന് നാട്ടുകാർ ജനപ്രതിനിധികളോട് പറഞ്ഞു. അടുത്തിടെ കൊല്ലപ്പെട്ട അഞ്ച് പേരെയും കൊന്നത് ഒരു ആന തന്നെയാണെന്നും നാട്ടുകാർ പറഞ്ഞു. ഉന്നതിയ്ക്ക് അടുത്തു വരെ ആനയെത്തിയിട്ടും വനം വകുപ്പ് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലന്ന് നാട്ടുകാർ ആരോപിച്ചു..
Home News Breaking News മേപ്പാടിയിലെ കാട്ടാന ആക്രമണം: ആനയെ മയക്ക് വെടിവെയ്ക്കുന്നതിൽ തീരുമാനം ഇന്ന്, മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി