മലപ്പുറം. ആദായനികുതി അടക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ ആരാഞ്ഞ മലപ്പുറം ജില്ലയിലെ അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉത്തരവ് ഇറക്കിയ സംഭവത്തിൽ നടപടി.
നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തു.
വിവാദമായതോടെ ഉത്തരവ് പിൻവലിച്ചിരുന്നു
ആദായനികുതി അടക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടി മലപ്പുറം അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ആണ് പ്രധാന അധ്യാപകർക്ക് കത്തയച്ചത്.
രണ്ടു ദിവസത്തിനുള്ളിൽ നികുതി അടക്കാത്തവരുടെ വിവരങ്ങൾ റിപ്പോട്ട് നൽകണമെന്നാണ് കത്തിലെ നിർദേശം.ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് പഏപ്രിൽ 22ന് ആണ് വിവാദ ഉത്തരവ് ഇറക്കിയത്.കത്ത് വിവാദമായതോടെ ഇന്ന് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാനായിരുന്നു വിവര ശേഖരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉൾപ്പടെ രംഗതെത്തിയിരുന്നു
നാല് ഉദ്യോഗസ്ഥർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് മനോജ് പി കെ, ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി,സീനിയർ സൂപ്രണ്ട് ഷാഹിന എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്ബപെന്റ് ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കോഴിക്കോട് സ്വദേശി അബ്ദുൾ കലാം വിദ്യാഭ്യാസവകുപ്പിന് നൽകിയ പരാതിയെതുടർന്നായിരിന്നു വിവാദ ഉത്തരവ്.
Home News Breaking News ആദായനികുതി അടക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടി വിവാദ ഉത്തരവ്, നടപടി