കോഴിക്കോട് .കുതിരവട്ടം ഗവൺമെൻറ് മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്നു മാറി നൽകിയതായി പരാതി. രാമനാട്ടുകര സ്വദേശിനി നൽകിയ പരാതിയിൽ ഫാർമസിസ്റ്റിനെതിരെ കോടതി നിർദേശ പ്രകാരം പൊലീസ് കേസ് എടുത്തു. ആരോപണ വിധേയയായ ആരോഗ്യ പ്രവർത്തക ഇപ്പോഴും ജോലിയിൽ തുടരുന്നതായും പരാതി ഉണ്ട്.
കഴിഞ്ഞ ഡിസംബർ 12 നാണ് രാമനാട്ടുകര സ്വദേശിനിയായ സ്ത്രിക്ക് ഡോക്ടർ എഴുതി നൽകിയ മരുന്നിനു പകരം മറ്റൊരു മരുന്ന് ഫാർമസിസ്റ്റ് നൽകുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർക്ക് തോന്നിയ സംശയമാണ് സംഭവത്തിൻ്റെ ചുരുൾ അഴിച്ചതെന്ന് മകൾ അശ്വതി പറയുന്നു.
ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ കുന്നമംഗലം കോടതിയിൽ പരാതി നൽകി. ഇതിലാണ് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളജ് എ സി പിയോട് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കുടുംബം ആരോഗ്യ മന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നൽകിട്ടുണ്ട്. ആരോപണ വിധേയയായ ഫാർമസിസ്റ്റ് ഇപ്പോഴും കുതിരവട്ടം ഗവ മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നുണ്ട് കുടുംബം ആരോപിക്കുന്നു.