ബ്രൂവറി വിവാദം,ആരോപണം മുഖ്യമന്ത്രിയിലേക്ക് തിരിച്ചുവിട്ട് പ്രതിപക്ഷം

372
Advertisement

തിരുവനന്തപുരം.ബ്രൂവറി വിവാദത്തിൽ ആരോപണം മുഖ്യമന്ത്രിയിലേക്ക് തിരിച്ചുവിട്ട് പ്രതിപക്ഷം.ഇടപാട് ഉറപ്പിക്കാൻ ബിആര്‍എസ് നേതാവ് കെ കവിത കേരളത്തിൽ എത്തിയെന്നും അവർ എവിടെ താമസിച്ചുവെന്നത് അന്വേഷിക്കണമെന്നും അരോപിച്ചുകൊണ്ടാണ്
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചിരിക്കുന്നത്.ഇടത് മുന്നണിയിലെ
എതിർപ്പ് പരിഹരിക്കാൻ അനുനയ നീക്കങ്ങൾ നടക്കുന്നതിനിടയിൽ ആര്‍ജെഡി യും മദ്യനിർമാണപ്ളാൻറ് അനുമതിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നു

എലുപ്പുളളിയിലെ മദ്യനിർമ്മാണ പ്ളാൻറിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾക്ക് എക്സൈസ്
മന്ത്രി ഇന്നലെ വിശദമായ മറുപടി നൽകിയിരുന്നു. മറുപടിക്ക് ശേഷവും ആരോപണത്തിൽ ഉറച്ച് നിൽക്കുന്ന പ്രതിപക്ഷം, പക്ഷേ ആക്രമണം മുഖ്യമന്ത്രിക്ക് നേരെ തിരിച്ചുവിടുകയാണ്. ഡൽഹി മദ്യനയ കേസിലെ പ്രതിയും ബിആര്‍എസ്
നേതാവുമായ കെ.കവിതയുടെ ഇടപെടൽ ഉണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിപക്ഷം
മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കുന്നത്

സ്പിരിറ്റ് ലോബിയുമായികൂടിക്കാഴ്ച നടത്തിയെന്ന എക്സൈസ് മന്ത്രിയുടെ ആരോപണം നിഷേധിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മദ്യനിർമാണ പ്ളാൻെറിലെ അഴിമതിയോരോപണം ആവർത്തിക്കുകയാണ്

സി.പി.ഐക്ക് പിന്നാലെ മദ്യനിർമാണപ്ളാൻറിന്
എതിരെ രംഗത്ത് വന്ന ജനതാദൾ എസിനെ ഇടതുനേതൃത്വം അനുനയ നീക്കത്തിലൂടെ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ആര്‍ജെഡി കൂടി എതിർപ്പ് പ്രകടിപ്പിച്ചത് മുന്നണിക്ക് തലവേദനയായി പദ്ധതിയെ എതിർക്കുന്ന സി.പി.ഐയെ കൂടി
അനുനയിപ്പിക്കാനാണ് സി.പി.ഐ.എമ്മിൻെറ നീക്കം.

Advertisement