ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 33 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

834
Advertisement

പുനലൂർ.ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 33 കാരനായ മദ്രസ അധ്യാപകന് 33 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് പുനലൂർ ഫാസ്റ്റ് ട്രാക്ക് സപെഷ്യൽ കോടതി .
മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂർ ഉച്ചപ്പള്ളിൽ മുഹമ്മദ് റംഷാദാണ് പ്രതി.
1 വർഷം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

2022 മുതൽ 2023 വരെയുള്ള 1 വർഷം ഇയാൾ പെൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ വാദം കേട്ട പുനലൂർ ഫാസ്റ്റ് ട്രാക്ക് സപെഷ്യൽ കോടതി പ്രതിയായ മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂർ ഉച്ചപ്പള്ളിൽ മുഹമ്മദ് റംഷാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം 33 വർഷം കഠിനതടവും, 1ലക്ഷം രൂപ പിഴയുo കോടതി ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം 10മാസം കൂടി കഠിന തടവ് അനുഭവിക്കണo.കൂടാതെ ജില്ല ലിഗൽ സർവ്വീസസ്സ് അതോറിറ്റി വഴി അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പരാമർശമുണ്ട്. പുനലൂർ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ഡിസ്ട്രിക്റ്റ് ജഡ്‌ജ് T. D .ബൈജു ആണ് ശിക്ഷ വിധിച്ചത്.
പുനലൂർ സബ് ഇൻസ്പെക്‌ടർ M.S അനീഷ് ആണ് കേസ് രജിസ്റ്റർ ചെയ‌് നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ കേസിൽ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അജിത്താണ് കോടതി മുമ്പാകെ ഹാജരായത്.

Advertisement