മലപ്പുറം.പിവി അൻവറിൻറെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കെഎം ഷാജി പങ്കെടുക്കേണ്ട പരിപാടി നേതൃത്വം മുടക്കിയെന്ന് മുസ്ലിം ലീഗിൽ വിവാദം. വിശദീകരണ സമ്മേളനം മുടക്കിയത് ഇടതുപക്ഷവും മായുള്ള ഒത്തുതീർപ്പിന്റെ ഭാഗമെന്നാണ് അണികളിൽ നിന്ന് വിമർശനം. ഇതാണ് പിവി അൻവർ പറഞ്ഞ നക്സസ് എന്നും സോഷ്യൽ മീഡിയയിൽ അണികൾ പരസ്യമായി പ്രതികരിച്ചു. അതേസമയം പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ടേക്കും.
നിലമ്പൂർ മണ്ഡലം ലീഗ് കമ്മിറ്റിയാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്നു വൈകീട്ട് നിലമ്പൂരിൽ തീരുമാനിച്ചത്. കെഎം ഷാജിയെ മുഖ്യപ്രഭാഷകനായി തീരുമാനിച്ചു. പിവി അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. എന്നാൽ ഈ പരിപാടി മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് മുടക്കി എന്നാണ് വിമർശനം. ലീഗ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വിവാദം പുകയുകയാണ്. എന്നാൽ പോസ്റ്ററുകൾ വ്യാജമെന്നും പരിപാടി പ്രഖ്യാപിച്ചിട്ടില്ലെന്നും ആണ് ലീഗ് നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.
byte tele
പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവും മായുള്ള ഒത്തുതീർപ്പിന്റെ ഭാഗം എന്നാണ് അണികളുടെ രൂക്ഷ വിമർശനം. എല്ലാ പാർട്ടിയുടെ നേതൃത്വങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. ഈ കാണുന്നത് തന്നെയാണ് പൊളിറ്റിക്കൽ നെക്സസ് എന്ന് അണികൾ വിമർശിക്കുന്നുണ്ട്. നേരത്തെ പി വി അൻവറിനെ മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി ലീഗിലേക്ക് സ്വാഗതം ചെയ്തത് വിവാദമായിരുന്നു.






































