Home News Breaking News ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,114

ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,114

ടെഹ്റാനില്‍ നടക്കുന്ന ബോംബിംങ്
Advertisement

യുദ്ധം ആറാം ദിനത്തിലേക്കു കടന്നതോടെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,114 ആയി. പട്ടാളക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വേറെയും കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രായേലും ആക്രമണം കടുപ്പിച്ചതോടെ ഇറാനിലെങ്ങും വലിയ സ്ഫോടനങ്ങൾ തുടരുകയാണ്. ഇറാഖിലെ കുർദിഷ് സേന അമേരിക്കയ്ക്കൊപ്പം ചേർന്ന് ഇറാനെതിരേ യുദ്ധം ആരംഭിച്ചു.

183 കുട്ടികൾ ഉൾപ്പെടെ 1114 പേർ ഇറാനിൽ മാത്രം കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ കണക്ക്. കൊല്ലപ്പെട്ട കുട്ടികളിലേറെയും പത്തുവയസ്സിൽ താഴെയുള്ളവരാണ്. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം ആറായിരം പിന്നിട്ടു. ഇതിനു പുറമെ നിരവധി പട്ടാളക്കാർ വിവിധ സ്ഥലങ്ങളിൽ കൊല്ലപ്പെട്ടു.

തലസ്ഥാനമായ ടെഹ്റാൻ ഏറെക്കുറെ വിജനമായി. സർക്കാർ മന്ദിരങ്ങളിലേറെയും തകർന്നു. സൈനികത്താവളങ്ങളും ആക്രമിക്കപ്പെട്ടു. ആശുപത്രികളും സ്കൂളുകളും മൺകൂനകളായി. മിനാബിൽ മാത്രം ഇന്നലെ കൊല്ലപ്പെട്ടത് 165 പേരാണ്, ചികിൽസയ്ക്കോ ഭക്ഷണത്തിനോ വഴിയില്ലാത്ത നിലയിലാണ് ടെഹ്റാന്‍റെ പരിസര പ്രദേശങ്ങൾ. ഇറാനിൽ ഇന്‍റർനെറ്റ് ബന്ധം ഇല്ലാതായിട്ട് 120 മണിക്കൂർ പിന്നിട്ടു.

ഇറാനിൽ നിന്നുള്ള നിരവധി മിസൈലുകൾ ഇസ്രായേൽ തടുത്തിട്ടു. അൽ ഖാർജിൽ ഇറാന്‍റെ മൂന്നു ഡ്രോണുകൾ തകർത്തതായി സൌദി അറേബ്യ അറിയിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും എത്തുന്നുണ്ട്.

ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം മൂന്നാം ദിവസത്തിലേക്കു കടന്നു. തെക്കൻ ലബനനിലെ ഹെസ്ബുള്ള ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ഇതിനിടെ ഇറാഖിലെ ഇറാൻ വിരുദ്ധരായ കുർദിഷ് സേനയും യുദ്ധത്തിന്‍റെ ഭാഗമാവുകയാണെന്ന് പ്രഖ്യാപിച്ചു. അമേരിക്കയ്ക്കൊപ്പം ചേർന്നാകും ഇറാനെതിരായ യുദ്ധം എന്നാണ് പ്രഖ്യാപനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here